വിശപ്പ് (കവിത)

ഒരിടം കവിതാ മത്സരത്തില്‍ നിന്നും

വിശപ്പ്  (കവിത)

സിന്ധു

....................

അമ്മേ,വിശക്കുന്നുവെ ന്നോതി എന്മകന്‍,

ചാരത്തിരുന്ന  ദിനങ്ങള്‍-ഓര്‍ക്കുന്നു ഞാന്‍.

അമ്മയുണ്ടാക്കുന്ന ഉണ്ണിയപ്പത്തിന്, 

എന്താ രുചി മണം കൂട്ടുകാരെ.!

അമ്മയുണ്ടാക്കുന്ന അച്ചാറിനും ഉണ്ട്,

എന്തോ സവിശേഷ ചേരുവകള്‍.

അമ്മയുണ്ടാക്കുന്ന ഇഞ്ചിക്കറിയുണ്ടേല്‍, 

അഞ്ചാറിടങ്ങഴി ചോറുമുണ്ണാം.

അമ്മയുണ്ടാക്കുന്ന പാല്‍പ്പായസത്തിന്, 

പഞ്ചാരയേക്കാള്‍- മധുരമാണെ. 

അമ്മേടെ കൈപ്പുണ്യം പാടി പുകഴ്ത്തി നീ, 

എത്ര സന്തോഷവാനായിരുന്നു.

അച്ഛനില്ലാത്തോരാ ദുഃഖമ- റിയിക്കാതെ 

വിധിയോട് പൊരുതി വളര്‍ത്തിയെന്നുണ്ണിയെ.

രണ്ടുനേരം, നിന്‍ വയറു നിറയ്ക്കുവാന്‍, 

മുണ്ടുമുറുക്കി,ഞാന്‍ പണിയെടുത്തു.

പഠിച്ചു വലുതായി,നല്ല നിലയിലായ്, 

രാജ്ഞിയായ് വാഴിക്കുമമ്മയെ,ഈ മകന്‍.

എത്രയോ വട്ടമെന്‍ കാതില്‍ പറഞ്ഞതും, 

മുത്തങ്ങള്‍ തന്നതും,

ഇന്നുമോര്‍ക്കുന്നു ഞാന്‍.

 

വര്‍ഷങ്ങള്‍ പലതു കടന്നുപോയ് എന്നുണ്ണി- 

പണക്കാരനായി, പത്രാസു- കാരനായി.

ഭാര്യയും,കുട്ടിയും,പട്ടികളുമായി,പട്ടണ-

വാസിയായ് മാറിയെന്‍-പൊന്മകന്‍.

 

ആചാരം എന്നോണം വന്നു- മുഖം കാട്ടി, 

പത്തു മിനിറ്റില്‍- തിരിച്ചു പോകുന്നു നീ.

പേരക്കിടാവിന് ഡേര്‍ട്ടി പ്ലെയ്‌സ് ഇത് , 

നിന്‍ ഭാര്യക്ക്-ഞാനൊരൊഴിയാ ബാധ.

ഒരുനേരമെങ്കിലും, ഒന്നിച്ചൊരൂണിന്

ഒരുപാട്- കാലമായ് കാക്കുന്നു

നിന്നെ ഞാന്‍.

 

പതിവു പോലുണ്ണിക്കൊരോണ- 

വിരുന്നൊരുക്കീയമ്മ -

നോക്കിയിരുന്ന

തറിഞ്ഞോ നീ?

വാഴയിലമുറിച്ചൊ- 

റ്റക്കിരുന്നു ഞാന്‍,

എന്തെ വരാഞ്ഞു നീ- 

പൊന്നു മോനെ.

ഒരുരുള പോലും,ഇറക്കാന്‍ കഴിയാതെ,

കുടു കുടെ കണ്ണുനീര്‍ ഒഴുകി വീണു.

ഇല്ലാ വിശപ്പെനി- ക്കൊട്ടുമില്ല, 

അതിന്‍-കാരണം നീയെന്നരുകിലില്ലാ....

EKARAGAM ഏകരാഗം https://amzn.in/d/8u6KAc6 പുസ്തകം ആമസോണിൽ നിന്നും വാങ്ങിക്കാം